“ഈ മതവിദ്യാഭ്യാസം അപകടകരം; ഇസ്‌ലാം തന്നെയാണ് യഥാർത്ഥ ഫാസിസം”; അസ്‌ക്കര്‍ അലി ആഞ്ഞടിക്കുന്നു


“എന്റെ കൂടെ ജനിച്ചവന്‍ ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. കാരണം എന്താണ്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങള്‍ക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികള്‍ അല്ലേ. അങ്ങനെയാണ് പഠിപ്പിക്കുന്നത്. അപകടകരമാണ് ഈ മത വിദ്യാഭ്യാസം”; ഇസ്‌ലാം വിട്ട് മാനവികതിലേക്ക് വന്ന, ചെമ്മാട് ദാറൂല്‍ഹുദയിലെ മുന്‍ ഹുദവി അസ്‌ക്കര്‍ അലി ചൂണ്ടിക്കാട്ടുന്നു.
വെറുപ്പ് കുത്തിവെക്കുന്ന മതപാഠശാലകള്‍!

മതവിദ്യാഭ്യാസം മനുഷ്യനെ എങ്ങനെ അന്ധനാക്കുന്നുവെന്ന് അറിയാന്‍ ഇതാ ഒരു അനുഭവ സാക്ഷ്യം. ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്‌ക്കര്‍ അലി എന്ന 24കാരന്‍ ഇസ്‌ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതും, അതിന്റെ പേരില്‍ ദിവസങ്ങള്‍ക്ക്മുമ്പ്, കൊല്ലത്ത്‌വെച്ച് ബന്ധുക്കളുടെ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വരികയും ചെയ്തത് വാര്‍ത്തയായിരുന്നു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എെസ്സന്‍സ് ഗ്ലോബല്‍ കൊല്ലത്ത് സംഘടിപ്പിച്ച ‘ലിബറോ’ എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ അസ്‌ക്കര്‍ അലിയെയാണ് കൊല്ല് ബീച്ചിലിട്ട് ബന്ധുക്കളും നാട്ടുകാരും മര്‍ദിച്ചത്. ഈ സംഭവം വലിയ വിവാദം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അസ്‌ക്കര്‍ അലിയുടെ കൊല്ലത്തെ പ്രസംഗം അതിലേറെ വിവാദം ആവുകുമാണ്. മത വിദ്യാഭ്യാസത്തിന്റെ അപകടങ്ങളാണ് മതം കടിച്ചവര്‍ എന്ന തന്റെ വീഡിയോയില്‍ അസ്‌ക്കര്‍ അലി പങ്കുവെക്കുന്നത്.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ

ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുത്

അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്‌ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നതെന്ന് അസ്‌ക്കര്‍ അലി തന്റെ പ്രസംഗത്തിന്റെ പറയുന്നു. അതിന്റെ പ്രസ്തകഭാഗങ്ങള്‍ ഇങ്ങനെയാണ്. -”എന്റെ കൂടെ ജനിച്ചവന്‍ ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങള്‍ക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികള്‍ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവര്‍ പറയും അവര്‍ ടെററിസ്റ്റുകള്‍ ആണെന്ന്. പക്ഷേ നിങ്ങള്‍ ഒന്ന് ചിന്തിച്ച് നോക്കിയേ. അവര്‍ അല്ലേ യഥാര്‍ഥ വിശ്വാസികള്‍. അവര്‍ മുസ്‌ലീങ്ങള്‍ അല്ലേ. അവര്‍ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികള്‍ക്ക് വേണ്ടി ചോദിക്കാന്‍ വരുന്നവര്‍ അല്ലേ. അവര്‍ ഷഹാദത്ത് കലിമ ചൊല്ലിയവര്‍ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്‌ലീം മറ്റൊരു മുസ്‌ലീമിനെ കൊല്ലാന്‍ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ല എന്ന് മാത്രമല്ല, നിങ്ങള്‍ക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.”

ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നത് കൊണ്ട് അവസാനിക്കാന്‍ പോകുന്നതല്ല ഇതൊന്നും. ഈ എജുക്കേഷന്‍ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്. ഇസ്‌ലാം ആസ് ഇറ്റ് ഇസ് ദ റിയല്‍ ഫാസിസം. ഐ ആം വെരി ഷുവര്‍ എബൗട്ട് ഇറ്റ്. ഐ ആം വെരി ക്ലിയര്‍. അതില്‍ വേറെ ഒരു സാധനം ആഡ് ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. അതുതന്നെ ഫാസിസമാണ്. പക്ഷേ നമ്മള്‍ ഒരു കാര്യം നോട്ട് ചെയ്യണം. 99.9 ശതമാനം മുസ്‌ലീങ്ങളും ഇസ്‌ലാമിന്റെ ഇരകള്‍ മാത്രമാണ്. അവര്‍ക്ക് അറിയില്ല സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന്. കാരണം ബൈ ബര്‍ത്ത് അവന് ഈ സാധനം കിട്ടിക്കഴിഞ്ഞു.

ഒരു കുട്ടി ജനിച്ചുവീണാല്‍ ആദ്യം അവന്റെ ചെവികളില്‍ എന്ത് കേള്‍പ്പിക്കണം എന്ന് മുകളില്‍നിന്നുള്ള ഇന്‍സ്ട്രക്ഷന്‍ ഉണ്ട്. എന്നാല്‍ ബൈ ബര്‍ത്ത് കിട്ടിയ ഈ സാധനത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ ശൈശവ വിവാഹം ഉണ്ട്, ഇതില്‍ അടിമത്തം ഉണ്ട്, ഇതില്‍ പല്ലിയെ കൊല്ലല്‍ ഉണ്ട്… ഇതൊക്കെ തെറ്റാണ്, എന്ന് പറഞ്ഞ് അവന് മാറിനില്‍ക്കാന്‍ കഴിയുമോ. അപ്പോള്‍ എന്താണ് മതത്തിന്റെ നിയമം. അവന്റെ തലയങ്ങ് അറുത്തുകളയണം എന്നാണ്”- അസ്‌ക്കര്‍ അലി ചൂണ്ടിക്കാട്ടുന്നു.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ

പല്ലിയെ എങ്ങനെ അടിച്ചുകൊല്ലാം

അതുപോലെ തന്നെ ഇത്തരം മതപാഠശാലകളില്‍ ലൈംഗിക പീഡനങ്ങള്‍ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനികവിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുകൊണ്ടുള്ള മത വിദ്യാഭ്യാസം വ്യക്തിയെയും സമൂഹത്തെയും പിറകോട്ട് അടിപ്പിക്കുകയാണെന്നും അസ്‌ക്കര്‍ അലി ചൂണ്ടിക്കാട്ടുന്നു.

വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- ” ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയിലെ ഹുദവി എന്ന പട്ടം കിട്ടാന്‍ 12 വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സാണ് ചെയ്യേണ്ടത്. അവിടെ എസ്എസ്എല്‍സിയും പ്ലസ്ടുവും ഒന്നും അവര്‍ പ്രൊവൈഡ് ചെയ്യുന്നില്ല. ഡിസ്റ്റ്ന്‍സ് എജുക്കേഷന്‍ ഡിഗ്രി മാത്രമാണ് ഉള്ളത്്. ഞാന്‍ അവിടെ ഹുദവി പട്ടം കിട്ടുന്നതിനുള്ള സനദ് വാങ്ങാന്‍ പോയില്ല. ഓഫീസില്‍നിന്ന് എന്നെ അറിയിച്ചിരുന്നു. ഇതിന് കാരണം ഞാന്‍ കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് ഇസ്‌ലാം വിട്ട് മാനവികതയുടെ പാതയിലേക്ക് വന്നു എന്ന് മാത്രമല്ല, ഞാന്‍ അവിടെ പഠിച്ചപ്പോള്‍ അനുഭവിച്ച പീഡനങ്ങളും ഇതിന് ഒരു കാരണം ആയിരുന്നു.

ഈ പൊതുസമൂഹം, ഒരിക്കലും ചര്‍ച്ച ചെയ്യാത്ത ഒരു വിഭാഗം ഉണ്ട് ഇവിടെ. മദ്രാസാ പീഡനങ്ങളൊക്കെ നാം ചര്‍ച്ച ചെയ്യാറുണ്ട്. നൂറില്‍ ഒന്നാണെങ്കില്‍ പോലും. പക്ഷേ അറബികോളജില്‍ അല്ലെങ്കില്‍ ദര്‍സില്‍ പഠിക്കുന്ന, മുസ്‌ലീം പയ്യന്‍മ്മാര്‍ നേരിടുന്ന ടോര്‍ച്ചറിങ്ങുകള്‍, പ്രധാനമായും അവര്‍ നേരിടുന്ന സെക്ഷ്വല്‍ ഹറാസ്‌മെന്റുകള്‍, അതെന്നും ഇവിടെ പബ്ലിക്ക് അധികമൊന്നും ചര്‍ച്ചചെയ്യാറില്ല. അത് പബ്ലിക്കില്‍ എത്താറുപോലുമില്ല. അപ്പോള്‍ ഞാന്‍ പഠിക്കുന്ന സമയത്തുതന്നെ എനിക്കുണ്ടായ ചില സെക്ഷ്വല്‍ ഹറാസ്‌മെന്റുകള്‍, അതും ഞാനൊക്കെ വളരെ ബഹുമാനിച്ചിരുന്ന ചില അധ്യാപകര്‍,….ആ സമയത്ത് തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, എന്നോടു തന്നെയുള്ള ഒരു ബാധ്യതയായിരുന്നു. ഞാന്‍ ഈ സനദ് വാങ്ങില്ല എന്നത്. അന്ന് ഞാന്‍ നല്ല വിശ്വാസിയായിരുന്നു. പക്ഷേ ആ സമയത്ത് എനിക്ക് മതം വിടാനുള്ള അവസരം ഇല്ലായിരുന്നു. മാത്രമല്ല എസ്എസ്എല്‍സിയും പ്ലസ്ടുവും ഒന്നുമില്ലാതെ ഞാന്‍ എങ്ങോട്ട് പോകാനാണ്. ഈ പഠനം പൂര്‍ത്തിയാക്കിയിട്ടും സനദ് സ്വീകരിക്കാതിരുന്നത് ഞാന്‍ എനിക്ക് കൊടുത്ത ഒരു സെല്‍ഫ് ഡിഗ്‌നിറ്റിയാണ്.

ഈ മതസ്ഥാപനത്തില്‍ പഠിക്കുന്ന സമയത്തുതന്നെ ഞാന്‍ മതപ്രഭാഷണ വേദികളിലുമെത്തി. 12കാരനായ അത്ഭുദ ബാലന്‍, 13കാരനായ അത്ഭുത ബാലന്‍ എന്നെല്ലാം പറഞ്ഞാണ് പല വേദികളിലും രംഗപ്രവേശനം നടത്തിയിട്ടുണ്ട്. എന്റെ 18ാംമത്തെ വയസ്സിലൊക്കെ 13കാരനായ അത്ഭുദബാലന്‍ എന്ന് പറഞ്ഞായിരുന്നു, ചില വേദികളില്‍ മതപ്രഭാഷണത്തിന് കയറിയത്. എന്റെ അവിടുത്തെ അവസാനത്തെ രണ്ടുവര്‍ഷം, 21, 22 വയസ്സുള്ളപ്പോള്‍ എറണാംകുളത്തെ ഒരു പള്ളിയില്‍, ഇമാമായി വര്‍ക്ക് ചെയ്തിരുന്നു.

ഈ മതപഠനം കൊണ്ട് യുവാക്കളെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുകയാണെന്നും അസ്‌ക്കര്‍ അലി ചൂണ്ടിക്കാട്ടുന്നു. ”ഇവിടെ നിന്നുള്ള ബിരുദത്തില്‍ പ്ലസ്ടുവും ഡിഗ്രിയും ഒന്നുമില്ല. ഈ സനദ് വെച്ച് എവിടെയും അപേക്ഷിക്കാന്‍ കഴിയില്ല. പിന്നെ കള്ള സര്‍ട്ടിഫിക്കേറ്റ് വെച്ചൊക്കെയാണ് പലരും അപേക്ഷിക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരും പഠിച്ച് നല്ല നിലയില്‍ എത്തി. എന്റെ കുടെയുള്ള ഒരാള്‍ സോഷ്യോളജിയില്‍ എംഎ എടുക്കുമ്പോള്‍ എന്റെ പണി എന്തായിരുന്നു. ഈ ശൈശവ വിവാഹത്തിന് പുട്ടി അടിക്കാന്‍ പഠിക്കുക. എന്റെ കൂടെ ജനിച്ചവന്‍ സിവില്‍ എഞ്ചിനീയറിങ്ങ് ഒക്കെ പഠിക്കുമ്പോള്‍ എന്റെ പണി ഇതാണ്, ഈ പല്ലിയെ എങ്ങനെ അടിച്ചുകൊല്ലാം എന്ന് പഠിക്കുക. ഒരു പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ പോലും അത് ഞങ്ങളെ പിന്നോട്ടടിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ പ്ലസ്ടു മുതലുള്ള നഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിച്ച് അറിവ് സമ്പാദിക്കാന്‍ ശ്രമിക്കയാണ്. ” -അസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ

ബാലപീഡനത്തിന് പ്രേരണ മതം

മദ്രസകളിലും ദറസുകളിലുമൊക്കെ നടക്കുന്ന ബാലപീഡനങ്ങള്‍ക്ക്, ഇസ്‌ലാമിന്റെ മതപരമായ പ്രേരണയുണ്ടെന്ന അതിഗുരുതരമായ ആരോപണവും അസ്‌ക്കര്‍ വീഡിയോയില്‍ ഉന്നയിക്കുന്നു. -”നല്ല വായനാശീലം ഉള്ളതുകൊണ്ട് മതം വിടാന്‍ സുഖമായിരുന്നു . പക്ഷേ മതം പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് എന്റെ ഈ ബ്രെയിനിലേക്ക് ഇഞ്ചക്ട് ചെയ്തിരിക്കുന്ന ഒരുപാട് തെറ്റായ മെസേജുകള്‍… അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. പിന്നെ ഒരുപാട് ഫൈറ്റ് ചെയ്താണ് ഞാനത് റീപ്ലേസ് ചെയ്തത്. ഉദാഹരണത്തിന് സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചര്‍ ഇങ്ങനെ വരുമായിരുന്നു. ബുദ്ധിശൂന്യരായ ,അധികാരത്തിന് കഴിവില്ലാത്ത ഒരു വിഭാഗം ആയിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത് .ഇത് അങ്ങ് അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും പഠിപ്പിക്കും.. നിങ്ങള്‍ ദുര്‍ബലര്‍ ആണെന്നും കഴിവില്ലാത്തവരാണെന്നും ഈ കുഞ്ഞു പെണ്‍കുട്ടികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. നിങ്ങള്‍ വീക്ക് ആണ്..നിങ്ങള്‍ വീക്ക് ആണ്..നിങ്ങള്‍ക്ക് അധികാരത്തിനുള്ള അര്‍ഹതയില്ല. ഇങ്ങനെ പഠിപ്പിക്കും.

മുഹമ്മദും ആയിഷയും തമ്മിലുള്ള ശൈശവവിവാഹം ,അതിനെ ന്യായീകരിക്കാന്‍ വേണ്ടി എന്തൊക്കെയാണ് ഈ മദ്രസകളില്‍ പഠിപ്പിക്കുന്നത്. അറിയണം ഈ സമൂഹം ..വളരെ അപകടകരമായ വിദ്യാഭ്യാസമാണ് നിങ്ങളുടെ അനിയന്മാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അവിടെ പഠിപ്പിക്കുകയാണ് ഷി വാസ് മച്ച്വേര്‍ഡ്, ആയിഷ 9 വയസില്‍ പക്വത ഉള്ളവര്‍ ആയിരുന്നു എന്ന്. അതുകൊണ്ടാണ് മുഹമ്മദുമായുള്ള വിവാഹം നടന്നത് എന്ന്. പത്രങ്ങളിലൂടെ മദ്രസ പീഡനവാര്‍ത്തകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍, 55 അറുപതും വയസ്സ് പ്രായമുള്ള ഒരു ഉസ്താദ് ,എട്ടും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ അയാള്‍ക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ?. അതിന്റെ കാരണം എന്താണെന്ന്..? മുകളില്‍ പറഞ്ഞത് പോലെയുള്ള തെറ്റായ മെസ്സേജുകള്‍ ആണ് അയാളുടെ ബ്രെയിനില്‍ വര്‍ക്ക് ചെയ്യുന്നത്. അവളെ കാണുമ്പോള്‍ അയാളുടെ തലച്ചോറില്‍ എന്താണ് ഓടുന്നത്? ഷി വാസ് മച്ച്വേര്‍ഡ്. ഇവന്റെ ഉള്ളിലുള്ള ഡാറ്റകള്‍ വച്ചുനോക്കുമ്പോള്‍ ആ പെണ്ണിനെ വേണമെങ്കില്‍ ഇപ്പോള്‍ കെട്ടിച്ചു വിടാം. ഈ രാജ്യത്തിന്റെ നിയമം മാത്രമേ തടസ്സം ഉള്ളൂ .അവള്‍ വളര്‍ന്നുകഴിഞ്ഞു. ഇതിലും കൂടിയ തരത്തിലുള്ള റിസര്‍ച്ചുകള്‍ ഉണ്ട്. സ്ത്രീകളുടെ ഹോര്‍മോണ്‍ എല്ലാം വേറെ ലെവലാണ്, അത് പെട്ടെന്നങ്ങ് വളരും… ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ്.

അറബിക് കോളജുകളില്‍ അല്ലെങ്കില്‍ ദര്‍സ് സംവിധാനങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ആണ്‍കുട്ടികളുടെ കാര്യം ഈ ലോകം അറിയുന്നത് പോലുമില്ല. മാതാപിതാക്കള്‍ കുഞ്ഞു നാളുകളില്‍ കൊണ്ടുപോയി കുട്ടികളെ അങ്ങ് ചേര്‍ക്കും. അവര്‍ക്ക് പുറത്തു പറയാന്‍ പറ്റുമോ. ഇല്ല. നിനക്ക് പൊരുത്തക്കേടുകള്‍ വരും, കുരുത്തക്കേടുകള്‍ വരും എന്നു പറഞ്ഞു ഭയപ്പെടുത്തും. അവര്‍ക്ക് എവിടെയും പറയാനുള്ള അവസരം ഇല്ല .വീട്ടില്‍ പോലും. ഇനി അവന്‍ അവിടെ നിന്ന് എങ്ങാനും പുറത്തേക്കിറങ്ങിയാലോ? സാധാരണക്കാര്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ വലിയ ഒരു അറ്റാക്ക് ആയിരിക്കും അവനു നേരെ ഉണ്ടാകുക . കാരണം എന്താ അവന്‍ മത സ്ഥാപനത്തില്‍ പഠിച്ച ആളാണ്. അവനു നേരെ എല്ലാവരുംകൂടി പാഞ്ഞടുക്കും. പേടിച്ച് ഒളിച്ചു ജീവിക്കണം. കുഞ്ഞുനാളിലെ ചിറകുകള്‍ ഇങ്ങനെ വെട്ടി കളയും. ഇവനോട് വികാരം തോന്നാന്‍ എന്താ കാരണം. അവിടെ അങ്ങ് സ്വര്‍ഗ്ഗത്തില്‍ ഈ പാനപാത്രം ഒക്കെയായി ഓടി നടക്കുന്നത് 12 ഉം 13 ഉം വയസുള്ള ഈ ചെറിയ ആണ്‍കുട്ടികളാണ്. ”- അസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ

വെറുക്കാന്‍ പഠിക്കുന്ന വിദ്യാഭ്യാസം

അതുപോയെ തന്നെ മതപാഠശാലകള്‍ സൃഷ്ടിക്കുന്ന മൂന്‍ വിധികളെക്കുറിച്ചും അസ്‌ക്കര്‍ മതം കടിച്ചിട്ടവര്‍ എന്ന വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്.- ”ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ബ്രയിനിലേക്ക് ഒരു ചളിപ്പ് പിക്ച്ചര്‍ ആങ്ങോട്ട് വരും. കാരണം എന്താണ് 2002ലെ ഗുജറാത്ത് കലാപം. തീര്‍ച്ചയായും, അത് അപലപനീയം തന്നെയാണ്. പക്ഷേ അതുമാത്രമാണോ ഗുജറാത്ത്. അല്ലല്ലോ. അവിടെ ഒരുപാട് പ്രോഗ്രസീവായ കാര്യങ്ങള്‍ ഉണ്ട്, ഒരുപാട് സാധനങ്ങള്‍ ഉണ്ട്. പക്ഷേ അതേസമയം തന്നെ, ഖിലാഫത്ത് മൂവ്‌മെന്റ് എന്ന് കേള്‍ക്കുമ്പോഴോ രോമം ഇങ്ങനെ എഴുനേറ്റ് നില്‍ക്കും. കാരണം എന്താ, അത് നമ്മുടെ ആള്‍ക്കാര്‍ ചെയ്തതാണ്. ഗുജറാത്ത് കലാപത്തിലും ഖലാഫത്ത് മൂവ്‌മെന്റിലും മനുഷ്യന്‍ മനുഷ്യനെയാണ് കൊന്നത്. അതുകൊണ്ട് രണ്ടും അപലപനീയമാണ് എന്നല്ല ഈ കുട്ടിയെ പഠിപ്പിക്കുന്നത്. ഒന്ന് വിപ്ലവമാണ് മറ്റേത് പ്രശ്‌നമാണ്. ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്.

കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഒരു ദുഷിച്ച പിക്ച്ചര്‍ അങ്ങോട്ട് കയറി വരുകയാണ്. എന്താണിതെന്ന് പഠിപ്പിക്കുന്നുണ്ടോ, അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ. ഒന്നുമില്ല. മാര്‍ക്‌സിനെ കുറിച്ച് പഠിപ്പിക്കുന്നില്ല. എനിക്ക് മാര്‍ക്‌സിന്റെ പല ആശയങ്ങളോടും എനിക്കിഷ്ടമാണ്. നമ്മള്‍ ഈ ഭൂമിയില്‍വെറും അതിഥികള്‍ മാമ്രമാണെന്നും, നല്ലൊരു ഭംഗിയുള്ള ഭൂമി അടുത്ത തലമുറക്കുവേണ്ടി കൈമാറാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആണെന്നുമുള്ള, അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തന്നെ മാര്‍ക്‌സിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യരെല്ലാം ഉറുമ്പുകളെപ്പോലെ കഠിനാധ്വാനികള്‍ ആണെന്ന് ഒക്കെ പറയുന്നവരോട് എനിക്കൊന്നു പറയാനില്ല. മനുഷ്യരെല്ലാം വ്യത്യസ്തരാണ്. ചിലര്‍ക്ക് ബിസിനസിലായിരിക്കും താല്‍പ്പര്യം, ചിലര്‍ മടിയന്‍മ്മാര്‍ ആയിരിക്കും. ഇവരെയെല്ലാം ഒറ്റ അച്ചിലിട്ട് വാര്‍ത്ത് എടുത്താല്‍, സ്വാഭാവികമായും ആ സാമ്പത്തിക ശാസ്ത്രം വഴി വലിയ പുരോഗതിയൊന്നും ഉണ്ടാവില്ല. പക്ഷേ ഇത് എന്താണെന്ന് അറ്റ്‌ലീസ്റ്റ് ഒന്ന് പഠിപ്പിക്കേണ്ടേ. ഇത് അതൊന്നുമില്ല. ബ്രിയിനില്‍ അങ്ങ് അടിച്ചുകൊടുക്കയാണ്. ഇതാണ് കമ്യൂണിസം, അത് തെറ്റാണ് എന്ന്.

പിണറായി വിജയന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ദുഷിച്ച പിക്ച്ചര്‍ വരുമായിരുന്നു. ഒറ്റക്കാരണമേയുള്ളൂ, അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ റെപ്രസന്‍സ് ചെയ്യുന്നു. അദ്ദേഹം ചെയ്യുന്ന നന്‍മകള്‍ക്ക് കൈയടിക്കാനും തിന്‍മകളെ ചൂണ്ടിക്കാണിക്കാനും, ഇതിനെല്ലാം ഉപരിയായി, അദ്ദേഹം എന്ന വ്യക്തിയെ അല്ല എതിര്‍ക്കുന്നത് എന്ന് ആശയം ഒന്നുമല്ല മതപഠന ശാലകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇതുപോലെ ഒരു ദുഷിച്ച പിക്ച്ചറാണ് മനസ്സില്‍ വരിക. ഒരു വ്യക്തിയുടെ മുലധനമായ വിദ്യാഭ്യാസം തന്നെ മറ്റുള്ളവനെ വെറുപ്പിക്കാനും അറപ്പിക്കനുമാണ് പഠിപ്പിക്കുന്നത് എന്ന് പറയുമ്പോള്‍, ആ വിദ്യാര്‍ഥികളോട് ചെയ്യുന്ന എന്തൊരു ക്രുരതയാണ് അത്. – അസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ

ഇസ്‌ലാമിനെ പുട്ടി അടിക്കുന്നാവരോട്

ഇസ്ലാമിനെ തഴുകി തലോടി ജീവിക്കുന്നവരെ കുറിച്ച് അസ്‌കര്‍ വിഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ”വേറൊരു വിഭാഗമുണ്ട് രണ്ടാമതൊരു വിഭാഗം.അവരു മതേതരവാദികള്‍ ആണെന്നും നിരീശ്വരവാദികള്‍ ആണെന്നും യുക്തിവാദികള്‍ ആണെന്നും ഒക്കെ പറഞ്ഞു നടക്കുന്നവരാണ്. അവരുടെ പണി എന്താണ്.? ഇസ്ലാമിനെ പുട്ടി അടിക്കല്‍…ഇസ്ലാം മാനവികം ആണ് സമാധാനം ആണ് എന്നൊക്കെ പറയും.പക്ഷെ മുസ്ലിങ്ങള്‍ക്ക് വേണ്ടി,മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളുകള്‍ ഉണ്ട്… ദേ ആര്‍ ഗുഡ്. സ്ത്രീകളുടെ എംപവര്‍മെന്റ്… അവരെ ഈ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കുക.. നല്ലൊരു കാര്യമാണ്. നമ്മളും ചെയ്യുന്നത് അതേ കാര്യമാണ്.

പിന്നെ ഇത്രയൊക്കെ ആയിട്ടും ഇതിനെ (ഇസ്ലാമിനെ ) പുട്ടിയടിക്കുന്ന ആളുകള്‍ ഉണ്ടല്ലോ. അവരെ എനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ കഴിയില്ല. ഇത്രയും കാലം ഒക്കെ എന്താണ് ഇസ്ലാം എന്ന് അറിയില്ലായിരുന്നു. അതങ്ങ് ഐസൊലേറ്റ് ആയി കിടക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവരും പഠിച്ചു കഴിഞ്ഞില്ലേ. ഒരുപാട് എക്‌സ് മുസ്ലിങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ഇതൊക്കെയാണ് ഇതില്‍ ഉള്ളത്. മതത്തില്‍ ഇല്ല എന്നുപറയുമ്പോള്‍ പെറ്റ ഉമ്മാക്ക് പോലും വേണ്ട എന്നൊക്കെ തുറന്നുപറഞ്ഞു ഇവിടെ. സ്ത്രീകള്‍ പോലും അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞു.അതിനുള്ളില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കുള്ള പ്രശ്‌നങ്ങള്‍. പുറത്തിറങ്ങിയപ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒക്കെ അവര്‍ തുറന്നു പറഞ്ഞു. എന്നിട്ടും ഇതിനെ പുട്ടി അടിക്കുന്നവന്മാര്.. ഹോ.. അവന്മാരുടെ തൊലിക്കട്ടി…!.”- അസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

അസ്‌ക്കറിന്റെ വീഡിയോ വൈറല്‍ ആയതോടെ ഇത് സംബന്ധിച്ച്, വലിയ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. ഇത്തരം മതപാഠശാലകള്‍ക്കുനേരെ സമഗ്രമായ അന്വേഷണം വേണമെന്നാണ് പൊതുവേ ഉയരുന്നു ആവശ്യം.

അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവർ’ എന്ന പ്രഭാഷണം കാണാം. Link – https://youtu.be/3dlzE0giAJQ


Leave a Reply

Your email address will not be published. Required fields are marked *